Soccer Football - FIFA World Cup 2026 - Group C - Haiti v Scotland - Boston Stadium, Foxborough, Massachusetts, U.S. - June 13, 2026 Scotland's Angus Gunn reacts as Haiti's Frantzdy Pierrot looks dejected IMAGN IMAGES via Reuters/Winslow Townson

ബോസ്റ്റൺ: 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് ഫുട്ബോൾ വേദിയിലേക്ക് തിരിച്ചെത്തിയ സ്കോട്ട്ലൻഡിന് വിജയത്തുടക്കം. ഗ്രൂപ്പ് സിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്കോട്ട്ലൻഡ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം ജോൺ മക്ഗിൻ നേടിയ ഗോളാണ് സ്കോട്ടിഷ് പടയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ജയത്തോടെ 3 പോയിന്റുമായി സ്കോട്ട്ലൻഡ് ബ്രസീലിനെയും മൊറോക്കോയെയും മറികടന്ന് ഗ്രൂപ്പിൽ ഒന്നാമതെത്തി. 1998-ലെ ഫ്രാൻസ് ലോകകപ്പിന് ശേഷംആദ്യമായാണ് സ്കോട്ട്ലൻഡ് ലോകകപ്പ് ഫൈനൽസ് കളിക്കാനിറങ്ങുന്നത്.

കളി തുടങ്ങി 16-ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനെയുടെ ഒരു തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചതോടെയാണ് കളി ചൂടുപിടിച്ചത്. ആദ്യ പകുതിയിലെ വാട്ടർ ബ്രേക്കിന് തൊട്ടുപിന്നാലെയാണ് മത്സരത്തിന്റെ ഗതി മാറ്റിയ ഗോൾ പിറന്നത്. ടോറിനോ സ്ട്രൈക്കർ ചെ ആഡംസ് നൽകിയ പന്ത് ബെൻ ഗാനൻ-ഡോക്ക് ബോക്സിലേക്ക് ക്രോസ്സ് ചെയ്തു. ആഡംസ് തൊടുത്ത ആദ്യ ഷോട്ട് ഹെയ്തി ഗോൾകീപ്പർ ജോണി പ്ലാസിഡ് തടുത്തിട്ടെങ്കിലും, റീബൗണ്ടിൽ നിന്ന് ജോൺ മക്ഗിൻ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഒരു സ്കോട്ടിഷ് പ്രതിരോധ താരം തട്ടിയ പന്ത് ഹെയ്തി ഡിഫെൻഡറുടെ കാലിൽ തട്ടിയാണ് ഗോളായി മാറിയത്. തുടർന്ന് തിരിച്ചടിക്കാൻ ഹെയ്തി മികച്ച ശ്രമങ്ങൾ നടത്തിയെങ്കിലും സ്കോട്ടിഷ് ഗോളി ആംഗസ് ഗണ്ണും പ്രതിരോധ താരം ആരോൺ ഹിക്കിയും ചേർന്ന് അതിനെയെല്ലാം പ്രതിരോധിച്ചു.


