SFIക്ക് കനത്ത തിരിച്ചടി; സർവകലാശാല യൂണിയൻ അസാധു ആക്കാനൊരുങ്ങി വിസി

തിരുവനന്തപുരം: യുവജനോത്സവവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളിൽ നിലപാട് കടുപ്പിച്ച് കേരള സർവകലാശാല വിസി. കേരള സർവകലാശാലയിലെ നിലവിലെ യൂണിയൻ അസാധു ആക്കുന്നതടക്കമുള്ള തീരൂമാനം വിസി കൈക്കൊണ്ടിരിക്കുകയാണ്. കേരള സർവ്വകലാശാല യുവജനോത്സവത്തിനിടയിലെ സംഘർഷവും വിധികർത്താവ് ഷാജിയുടെ മരണമടക്കമുള്ള വിഷയങ്ങളുമാണ്
വിസിയെ കടുത്ത നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്

പഴയ ജനറൽ ബോഡിയാണ് യൂണിയൻ രൂപീകരിച്ചത്. കഴിഞ്ഞ മാസം പുതിയ ജനറൽ ബോഡി നിലവിൽ വന്നു. ഈ സാഹചര്യത്തിൽ സർവകാലാശാല യൂണിയനെ അസാധുവാക്കാനാണ് വി സിയുടെ തീരുമാനം. കാലാവധി പുതുക്കണം എന്ന യൂണിയന്‍റെ ആവശ്യം തള്ളിക്കളഞ്ഞാണ്
വിസിയുടെ തീരുമാനം സ്‌റ്റുഡന്‍റ്സ് സർവീസ് ഡയറക്ടർക്ക് സർവകലാശാല യൂണിയന്‍റെ ചുമതല കൈമാറുമെന്നും വി സി വ്യക്തമാക്കിയിട്ടുണ്ട്.
യുവജനോത്സവ സംഘർഷവും വിധികർത്താവിന്‍റെ മരണവുമടക്കമുള്ള വിഷയങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് കത്ത് നൽകാനും കേരള വി സി തീരുമാനിച്ചിട്ടുണ്ട്