
കൊച്ചി ; കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ കള്ളക്കളിയാണെന്ന് വ്യക്തമാക്കിയത്.റിപ്പോർട്ട് തുടർ നടപടികൾക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.
സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല, കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു, സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയ വിക്രയങ്ങൾ നടന്നത്, തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്
അർജൻ്റീന ഫുട്ബോൾ അസോസിയേഷന് ഏകദേശം 126 കോടി രൂപ നൽകിയതായി സ്പോൺസർ അവകാശപ്പെട്ടിരുന്നു. എന്നാൽ പണം കൈമാറിയതിൻ്റെയോ എഎഫ്എ അത് സ്വീകരിച്ചതിൻ്റെയോ രേഖകള്‍ സർക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിൻ്റെ രേഖയോ സ്പോൺസറും സർക്കാരും തമ്മിൽ ഒപ്പിട്ടതിൻ്റെ രേഖകളോ ഇല്ല. അർജൻ്റീന ടീം വരുമെന്ന സ്പോൺസറുടെ വാഗ്ദാനം ആധികാരിക രേഖകളില്ലാതെയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്
മുൻ കായിക മന്ത്രി വി അബ്ദുറഹ്മാൻ ആണ് എല്ലാം തീരുമാനിച്ചത്. നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചില്ല. എല്ലാ കത്ത് ഇടപാടുകളും നടത്തിയത് വി അബ്ദുറഹ്മാൻ നേരിട്ട് ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തട്ടിപ്പിൽ ഉൾപ്പെട്ടവർക്കെതിരെ വിശദ അന്വേഷണവും മുൻ മന്ത്രി
അബ്ദുറഹ്മാന്റെ യാത്രകളും ഇ മെയിലുകളും അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിണ്ട്
അർജൻ്റീന ടീം കേരളത്തിൽ കളിക്കണമെങ്കിൽ ഫിഫ രജിസ്ട്രേഷൻ ഉൾപ്പടെ നിർബന്ധമാണ്. എന്നാൽ ഫിഫയുടെ അംഗീകാരമോ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ്റെ അനുമതിയോ ഒന്നും ഇല്ലാതെയാണ് കമ്പനിയും സർക്കാരും
വാഗ്ദാനം നൽകിയത്.കൂടാതെ, അന്താരാഷ്ട്ര കരാർ ലംഘനങ്ങളും ഉണ്ടായിട്ടുണ്ട് . ചട്ടങ്ങൾ മറികടന്നാണ് സ്പോൺസറായി റിപ്പോർട്ടർ കമ്പനിയെ സർക്കാർ തീരുമാനിച്ചത്.ചട്ടങ്ങൾ മറികടന്നു കൊണ്ടുള്ള അതിവേഗ നീക്കങ്ങളാണ് ഇക്കാര്യത്തിൽ നടന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു





