ആലപ്പുഴ: കായംകുളത്ത് വീട്ടില്‍ നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍. പരാതിക്കാരന്‍റെ മരുമകള്‍ തന്നെയാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം മേയ് 10-ന് സാബു ഗോപാലന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഒരു വർഷത്തിന് ശേഷമാണ് സാബു ഗോപാലന്റെ മകന്റെ ഭാര്യയായ ഗോപികയെ പൊലീസ് പിടി കൂടുന്നത്.
മറ്റൊരു 11 പവൻ കൂടി അടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗോപിക അറസ്റ്റിലാകുന്നത്
വീട്ടിലെ കിടപ്പു മുറിയിലെ അലമാരയില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പൊലീസ് അന്ന് തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. സംശയം തോന്നി കുടുംബാംഗങ്ങളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഈ മാസം മൂന്നാം തീയതി ഗോപിക വീണ്ടും മോഷണ ശ്രമം നടത്തിയതോടെയാണ് പിടി വീണത്. സാബു ഗോപാലന്‍റെ ഒരു ബന്ധു ഗോപികയുടെ കൈയ്യിൽ ലോക്കറിൽ വെക്കാനായി 11 പവൻ സ്വർണ്ണം ഏപ്പിച്ചിരുന്നു. എന്നാൽ ലോക്കറിൽ നിന്നെടുത്തു കൊണ്ടു വരവേ വഴിയിൽ വെച്ച് സ്വർണ്ണം നഷ്ടപ്പെട്ടു പോയതായി ഗോപിക പരാതി നൽകി. ഈ പരാതിയിൻമേൽ വിവരങ്ങൾ ചോദിച്ചറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ പൊലീസ് ചോദ്യം ചെയ്തു
ഗോപികയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടതോടെ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയും, നഷ്ടപ്പട്ടു എന്നു പറഞ്ഞ സ്വർണം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒരു വർഷം മുമ്പ് നടത്തിയ മോഷണവും തെളിയുന്നത്. മോഷ്ടിച്ച സ്വര്‍ണം ഗോപിക ബന്ധുവിനെ ഉപയോഗിച്ച് വിൽപ്പന നടത്തി. വിറ്റു കിട്ടിയ പണത്തിന്‍റെ ഒരു ഭാഗം ഉപയോഗിച്ച് പണയം വെച്ച സ്വർണ്ണം എടുത്തതായും ഗോപിക സമ്മതിച്ചു