

ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്തും മറ്റും കൊലപ്പെടുത്തിയ നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്നായിരുന്നു ശുചീകരണ തൊഴിലാളി നൽകിയ മൊഴി. ഇയാള്‍ കാണിച്ച ആറാമത്തെ പോയിന്റില്‍ നിന്നാണ് ഇന്ന് അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തിയത്.
ഒരു സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ പറഞ്ഞത് പ്രകാരം പ്രദേശത്ത് തിരച്ചിലിനായി 13 സ്പോട്ടുകളാണ് മാര്‍ക്ക് ചെയ്തിരുന്നത്. ഇതില്‍ അഞ്ചിടങ്ങളില്‍ ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നാണ് ആറാമത്തെ സ്പോട്ടില്‍ പരിശോധന ആരംഭിച്ചത്. അവിടെ നിന്നാണ് അസ്ഥികൾ കണ്ടെടുത്തത്. പരിശോധനയ്ക്കിടെ ഇന്ന് ലഭിച്ച തെളിവുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവാകും. കണ്ടെത്തിയത്
മനുഷ്യന്റെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാനായി ഫോറന്‍സിക് പരിശോധന നടത്തും.

ആറാം പോയിന്റില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ തിരച്ചിലിന്റെ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ എസ്ഐടി അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അന്വേഷണ സംഘത്തലവന്. ഇന്ന് കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് വിശദമായ പരിശോധനയാണ് നടക്കുന്നത്.
ശുചീകരണ തൊഴിലാളി നൽകിയ മൊഴിയിലെ 12 പോയിന്റ് വരെ കുഴിച്ചാണ് ഇന്നത്തെ പരിശോധന നടക്കുക. കാണാതായ കേസുകളുള്‍പ്പെടെയുള്ള പരാതി അറിയിക്കാനായി മംഗുളുരു കദിരിയില്‍ പ്രത്യേക അന്വേഷണ സംഘം ഹെല്‍പ്പ്ഡെസ്ക് തുറന്നിട്ടുണ്ട്.
മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ പേർ പരാതിയുമായി എത്തും എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

