റോഡിലെ കുഴി; വീണ്ടും മരണം.. തൃശൂരിൽ യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്

തൃശൂർ എംജി റോഡില്‍ വെച്ച് അമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ബസിടിച്ചാണ് ദാരുണ സംഭവം നടന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ മകന്‍
സ്കൂട്ടർ വെട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍
മറിഞ്ഞ് റോഡിൽ വീണ യുവാവിൻ്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങുകയായിരുന്നു

സ്കൂട്ടർ യാത്രികനായ ഉദയനഗർ സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. തൃശൂർ സീതാറാം ഫാർമസിയിലെ ജീവനക്കാരനാണ്.
അമ്മ പത്മിനിയെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇരുവരും വടക്കുന്നാഥ ക്ഷേത്ര ദർശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്.
രാവിലെ 8 മണിയോടെ ആയിരുന്നു അപകടം