ഇസ്രയേല്‍ – ഇറാൻ സംഘർഷത്തിൽ ഇസ്രയേലിന്റെ പക്ഷം പിടിച്ച് ജി 7 രാജ്യങ്ങള്‍.
ഇസ്രയേലിന് ജി 7 ഉച്ചകോടി
പിന്തുണ പ്രഖ്യാപിച്ചു.
മേഖലയിലെ ഭീകരതയ്ക്കും അസ്ഥിരതയ്ക്കും പ്രധാന കാരണം ഇറാൻ ആണെന്ന് ഉച്ചകോടി കുറ്റപ്പെടുത്തി.
ആണാവയുധം സ്വന്തമാക്കാൻ ഇറാന് ഒരിക്കലും കഴിയില്ലെന്ന് ഉറപ്പാണെന്നും ജി 7 രാജ്യങ്ങള്‍ പ്രമേയത്തിൽ വ്യക്തമാക്കി
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പു നൽകുന്നുവെന്നുമാണ് ഉച്ചകോടിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നത്
കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ ഈ പ്രമേയം അംഗീകരിക്കുകയായിരുന്നു. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ജി 7 രാഷ്ട്രങ്ങൾ