തിരുവനന്തപുരം; മ്യൂസിയം പൊലീസാണ് ബിജെപി നേതാവും നടനുമായ ജി. കൃഷ്ണ കുമാറിനും മകള്‍ ദിയ കൃഷ്ണകുമാറിനും എതിരെ കേസെടുത്തത്. തങ്ങളെ
തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കര്‍ നല്കിയ പരാതിയിലാണ്
കൃഷ്ണകുമാർ, സുഹൃത്ത് സന്തോഷ്, ദിയ
എന്നിവര്‍ക്കെതിരെ കേസെടുത്തത്.
അതിനിടെ,
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് പണം അപഹരിച്ചെന്ന കൃഷ്ണകുമാറിൻ്റെ പരാതിയിൽ വനിതാ ജീവനക്കാർ ഉൾപ്പെടെ 4 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർക്കെതിരെയാണ് കേസ്. ജീവനക്കാരിലൊരാളുടെ ഭർത്താവ്, ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു
ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് നല്കിയ പരാതിയിലാണ് ജീവനക്കാര്‍ക്കെതിരെ കേസ്. കടയിലെ ക്യൂആർ കോഡ് മാറ്റി പല തവണയായി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഈ വിഷയം സംസാരിച്ച് ഒത്തു തീര്‍ക്കാമെന്ന് പറഞ്ഞ് വനിതാ ജീവനക്കാരെ കൃഷ്ണകുമാർ വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നത്
അതേ സമയം കൃഷ്ണകുമാര്‍ വീട്ടുകാരെയും വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ ഇവർ ആഭരണങ്ങൾ ഉള്‍പ്പെടെ വിറ്റ് കൃഷ്ണകുമാറിന് പണം തിരിച്ചു നൽകിയെന്നും പറയുന്നു.
പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ മ്യൂസിയം പൊലീസ് അന്വേഷിച്ചുവരികയാണ്. ജീവനക്കാരികൾ കൃഷ്ണകുമാറിന് 8,82,000 രൂപ നൽകിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്