നെഹ്റുവിന്റെ സ്വകാര്യ കത്തുകൾ സോണിയയുടെ കൈവശം; തിരികെ നൽകണമെന്ന് പിഎംഎംഎല്‍

ദില്ലി: യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2008-ല്‍ സോണിയാ ഗാന്ധിക്ക് കിട്ടിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വകാര്യ കത്തുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി (പിഎംഎംഎല്‍ ) രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. പിഎംഎംഎല്‍ അംഗം റിസ്വാന്‍ ഖാദ്രിയാണ് കത്തെഴുതിയത്. സെപ്റ്റംബറില്‍ സോണിയാ ഗാന്ധിയോട് സമാനമായ അഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.
അത്യന്തം ചരിത്ര പ്രാധാന്യമുള്ള ഒന്നായതിനാൽ നെഹ്റുവിന്റെ കത്തുകൾ​ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ സംരക്ഷണ ചുമതലയിലായിരുന്നു. എന്നാൽ 2008ൽ ഈ കത്തുകള്‍ 51 പെട്ടികളിലാക്കി സോണിയ ഗാന്ധിക്ക് അയച്ചു കൊടുക്കുകയായിരുന്നു

സോണിയാ ഗാന്ധിയുടെ കൈവശമുള്ള കത്തുകള്‍ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഫോട്ടോ കോപ്പികളോ ഡിജിറ്റല്‍ പകര്‍പ്പുകളോ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ കത്തുകള്‍. എഡ്വിന മൗണ്ട് ബാറ്റണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജയപ്രകാശ് നാരായണ്‍, പത്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്ജീവന്‍ റാം, ഗോവിന്ദ് ബല്ലഭ് പന്ത് തുടങ്ങിയ പ്രമുഖരും നെഹ്‌റുവും തമ്മിലുള്ള കത്തിടപാടുകള്‍ ഈ ശേഖരത്തിലുണ്ട്. 1971-ല്‍ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി (ഇപ്പോള്‍ പിഎംഎംഎല്‍)യില്‍ ജവഹര്‍ലാല്‍ നെഹ്റു തന്നെയാണ് ഇവ ഏല്‍പ്പിച്ചത്