” ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അതിലേക്ക് പോകണോ എന്ന് സിപിഎം ആലോചിക്കണം’ 140 മണ്ഡലങ്ങളിലും അൻവറിന്റെ കുടുംബമുണ്ട് ”
മാധ്യമങ്ങളോടുള്ള പ്രതികരണത്തിലായിരുന്നു അന്‍വറിന്‍റെ CPMനോടുള്ള ഈ വെല്ലുവിളി.
സ്വർണ്ണക്കടത്തിൽ തലയ്ക്ക് വെളിവില്ലാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇനിയും തനിക്കെതിരെ കള്ള കേസുകൾ വരും. അത് പ്രതികാര നടപടിയാണ്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ താൻ ഉണ്ടാകില്ല. നിയമസഭയില്‍ ഇരിപ്പിടം നല്‍കിയില്ലെങ്കില്‍ നിലത്തിരിക്കും. സ്വർണ്ണക്കടത്തിൽ പി.ശശിക്ക് പങ്കുണ്ട്. ഒരു എസ്പി മാത്രം വിചാരിച്ചാൽ ഇങ്ങനെയൊന്നും നടത്താനാവിലെന്നും അൻവർ പ്രതികരിച്ചു.
പിണറായിക്കെതിരെ അൻവർ രംഗത്ത് വന്നതിനെ പരാമർശിച്ച്, ബാപ്പയെ സ്നേഹിക്കുന്ന ഏതെങ്കിലും മക്കൾ ബാപ്പയെ കുത്തിക്കൊല്ലുമോ എന്ന ടി പി രാമകൃഷ്ണന്‍റെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി.
‘വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തി കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടു വിടുന്നതോ കണ്ടിട്ടില്ലേ”.
തന്‍റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെ, ഫോണിൽ വിളിച്ചു പോലും പൊതു
സമ്മേളനത്തിലേക്ക് വരണമെന്ന് ആരോടും പറഞ്ഞിട്ടില്ല, പൊതുയോഗം വിപ്ലവമാകും എന്ന് താന്‍ പറഞ്ഞു, അത് സംഭവിച്ചു. അൻവറിന്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. സിപിഎം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ് . തന്നെ വർഗീയവാദിയാക്കാനാണ് ശ്രമമെന്നും അന്‍വര്‍ ആരോപിച്ചു.