59 കഷണങ്ങളാക്കിയ യുവതിയുടെ മൃതശരീരം തുന്നിച്ചേർത്ത് ബൗറിങ്ങ് ആശുപത്രിയിലെ ഡോക്ടർമാർ

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യമാണ് ബാംഗ്ലൂരിൽ അരങ്ങേറിയത്.
29 കാരിയായ മഹാലക്ഷ്മിയെ വെട്ടി നുറുക്കി 59 കഷണങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചു,
മഹാലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബൗറിങ്ങ് ആശുപത്രിയിലെ ഡോക്ടർമാർക്ക് തുന്നി ചേർക്കേണ്ടി വന്നു, തുടങ്ങിയ വിവരങ്ങള്‍ എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്

യുവതിയുടെ കൊലപാതകത്തിന് പിന്നിൽ ഒഡീഷ സ്വദേശിയായ ആൺ സുഹൃത്താണെന്നാണ് പോലീസ് സംശയിക്കുന്നത്. മഹാലക്ഷ്മി കൊല്ലപ്പെടുന്നത് വരെ ഇയാൾ നഗരത്തിൽ ഉണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സഹോദരനോട് സമ്മതിച്ചതായും പോലീസ് പറയുന്നു

ശനിയാഴ്ചയാണ് മല്ലേശ്വരം വ്യാളിക്കാവല പോലീസ് സ്റ്റേഷൻ പരിധിയിലെ ഒറ്റമുറി ഫ്ലാറ്റിൽ 29 കാരിയായ മഹാലക്ഷ്മിയെ കൊന്ന്, ശരീരം വെട്ടി നുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ക്രൂര കൃത്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്

മഹാലക്ഷ്മിയെ കൊലപ്പെടുത്തി എന്നു സംശയിക്കുന്ന ഒഡീഷ സ്വദേശി നിലവിൽ പശ്ചിമ ബംഗാളിൽ ഒളിവിൽ കഴിയുകയാണ്.
മഹാലക്ഷ്മിയെ കൊന്ന ശേഷം നഗരം വിടുന്നതിനു മുൻപ് കൊലയാളി വീട് വൃത്തിയാക്കിയിരിക്കാം.അല്ലെങ്കിൽ ഇയാൾ മൃതദേഹം മറ്റെവിടെങ്കിലും വെച്ച് കഷണങ്ങളായി മാറ്റിയിരിക്കാമെന്നുമാണ് പോലീസ് സംശയിക്കുന്നത്.
യുവതിയുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയ ട്രോളി
സ്യൂട്ട് കേസ് മൃതദേഹം പുറത്തേക്കു കൊണ്ടുപോകാൻ എത്തിച്ചതാകാം എന്നും സംശയിക്കുന്നു