കാട്ടാന ആക്രമണത്തില്‍ മരണം; മന്ത്രിക്ക് നേരെയും പ്രതിഷേധം

 

വയനാട്; കല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കല്ലുമുക്ക് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. രാജുവിന്‍റെ വീട്ടിലെത്തിയ മന്ത്രി
ഒ ആർ കേളുവിന് നേരെയും പ്രതിഷേധമുണ്ടായി. ജനപ്രതിനികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു വനപാലകർക്ക് നേരെയും ശക്തമായ പ്രതിഷേധമുയര്‍ന്നു.
ഉണ്ടായത്. മരിച്ച രാജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും മകന് ഗവൺമെന്‍റ് ജോലിയും നൽകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കാട്ടാന ആക്രമണം. പരിക്കേറ്റ രാജു ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് മരിച്ചത്. വയലിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വീടിന് സമീപത്തെ വയലിൽ നിലയുറപ്പിച്ച ആന രാജുവിന് നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു.