കോഴിക്കോട് : വടകരയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരായ ‘കാഫിർ’ പ്രയോഗമുളള സ്ക്രീൻ ഷോട്ട് കേസിൽ പൊലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് കോഴിക്കോട് റൂറൽ എസ്പിക്കാണ് നിർദ്ദേശം നൽകിയത്. വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട്
കേസിൽ ആരോപണ വിധേയനായ മുഹമ്മദ് കാസിം ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും വിവാദ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്നുമായിരുന്നു കാസിമിന്റെ ആവശ്യം
വോട്ടെടുപ്പിന്റെ തലേന്നായിരുന്നു വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തു വന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാർത്ഥിയായിരുന്ന കെ.കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം
യൂത്ത് ലീഗ് നേതാവ്
പി കെ കാസിമിന്റെ പേരിലായിരുന്നു സന്ദേശം പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇത് കൃത്രിമമായി നിർമ്മിച്ചതാണെന്നും പോസ്റ്റിൽ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പൊലീസിൽ പരാതി നൽകിയ തന്നെ പ്രതിയാക്കി വടകര പൊലീസ് കേസ് എടുത്തെന്നും കാസിം ഹർജിയിൽ ആരോപിക്കുന്നു. അമ്പാടിമുക്ക് സഖാക്കൾ എന്ന ഐഡിയിൽ ആണ് ആദ്യമായി ഇത് താൻ കണ്ടതെന്നും കാസിം ഹർജിയിൽ പറയുന്നു
കാഫിര്‍ പ്രയോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് യുഡിഎഫ് സമര രംഗത്താണ് ഉള്ളത്. ഇന്നലെ സിപിഎം നേതാവ് കെ.കെ ലതികയില് നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കല്‍