പയ്യോളി: എസ് എസ് എൽ സി പരീക്ഷാ ഫലം വന്നപ്പോൾ അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ ഗോപികയുടെ വിജയം നാട്ടുകാർക്ക് നൊമ്പരമായി മാറി. ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്.
പരീക്ഷയെഴുതിയതിന്റെ പിറ്റേ ദിവസമാണ് പയ്യോളിയിലെ ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്കി അച്ഛൻ കൊലപ്പെടുത്തിയത്. ശേഷം അച്ഛന് അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കു സമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മി നിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു. ഇതിലുള്ള നിരാശയിലാണ് സുമേഷ് ഈ കടുംകൈ ചെയ്തതെന്നാണ് നിഗമനം
നന്നായി പഠിക്കുകയും പഠ്യേതര വിഷയങ്ങളില്‍ മികവ് പുലർത്തുകയും ചെയ്ത കുട്ടിയായിരുന്നു ഗോപിക. ഗോപികയുടെ വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വേദനയായി മാറി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സംഘഗാനത്തില്‍ ഗോപിക നയിച്ച ടീം
എ ഗ്രേഡ് നേടിയിരുന്നു