200 കോടി രൂപയുടെ സ്വത്ത് ഇവർ ചെയ്തത് ഇതാണ്

ചാരിറ്റിപ്രവർത്തനങ്ങൾക്കുംമറ്റും സ്വത്ത് വിട്ട് നൽകുന്ന വാർത്ത ഏറെയാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇവിടെ സ്വത്തുക്കളുപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ പോകുകയാണ് ബിസിനസുകാരനും ഭാര്യയും. 200 കോടി രൂപയുടെ സ്വത്താണ് ഉപേക്ഷിച്ചത്. ഗുജറാത്തിലെ സബർകാന്ത മേഖലയിലെ ഹിമ്മത്‌നഗറിൽ താമസിക്കുന്ന ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയുമാണ് ലൗകികജീവിതവും അതിന്റെ സുഖസൗകര്യങ്ങളും എല്ലാം ഉപേക്ഷിച്ചുകൊണ്ട് സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിയിൽ അടക്കം ഇരുവരും ചർച്ചാവിഷയമായിത്തീർന്നിരിക്കുകയാണ്. പലരും അവിശ്വസനീയതോടെയാണ് ഇക്കാര്യം കേട്ടത്. ഇത് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു എന്നും എന്തുകൊണ്ടാണ് ദമ്പതികൾ ഈ തീരുമാനം എടുത്തത് എന്നും പലരും ചോദിക്കുന്നു. ഇവരുടെ 16 വയസ്സുള്ള മകനും 19 വയസ്സുള്ള മകളും 2022 -ൽ സന്യാസിമാരാകാൻ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ദമ്പതികളുടെയും തീരുമാനമെന്ന് മാധ്യമങ്ങൾ പറയുന്നു. ഭണ്ഡാരി ദമ്പതികളടക്കം മുപ്പത്തിയഞ്ചുപേർ ഹിമ്മത്‍നഗറിൽ നടന്ന ഗംഭീരമായ ഘോഷയാത്രയിൽ സന്യാസ ജീവിതം നയിക്കുമെന്ന് വാഗ്ദാനം ചെയ്തു കഴിഞ്ഞു.വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ 22 -ന് ഹിമ്മത്‍നഗറിൽ വച്ച് ദമ്പതികൾ ആജീവനാന്തകാലത്തേക്ക് സന്യാസം സ്വീകരിക്കും.