ഇലക്ടറല്‍ ബോണ്ട്; 75 %വും ലഭിച്ചത് BJPക്ക് CPMഉം CPIയും വാങ്ങിയില്ല

2019 ഏപ്രില്‍ 12 മുതല്‍ ഈ വര്‍ഷം ജനുവരി വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈപ്പറ്റിയ തുകയുടെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. 2019നും 2023-നുമിടയില്‍ രാജ്യത്തെ എട്ട് വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ മാത്രം അഞ്ചു കോടി രൂപ വീതം ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. ബോണ്ടുകളുടെ 75 ശതമാനവും ബിജെപിയാണ് പങ്കു പറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ്, എഐഎഡിഎംകെ, ബിആര്‍എസ്, ശിവസേന, ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജനതാദള്‍ എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ബിജു ജനതാ ദള്‍, എന്‍സിപി, ആംആദ്മി പാര്‍ട്ടി, ജെഡിയു, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ജെഎംഎം, തുടങ്ങിയവര്‍ ഫണ്ട് കൈപ്പറ്റിയിട്ടുണ്ട്. അതേസമയം സിപിഎമ്മും സിപിഐയും ഇലക്ടറല്‍ ബോണ്ട് വാങ്ങിയിട്ടില്ല

ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്‍, കോവിഡ് വാക്‌സിന്‍ നിര്‍മിച്ച കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, മേഘ എന്‍ജിനീയറിങ്, പിരാമല്‍ എന്റര്‍പ്രൈസസ്, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, സുല വൈന്‍സ്, മരുന്നുനിര്‍മാണ കമ്പനിയായ സണ്‍ഫാര്‍മ, വേദാന്ത ലിമിറ്റഡ്, ഐടിസി, അള്‍ട്രാടെക് സിമന്റസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ ബോണ്ട് നല്‍കിയവരുടെ പട്ടികയിലുണ്ട്. എന്നാല്‍ അദാനി, റിലയന്‍സ് എന്നീ കമ്പനികളുടെ പേര് പട്ടികയിലില്ല

അതേ സമയംഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ 30 മുന്‍നിര കമ്പനികളില്‍ 14 എണ്ണവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടി നേരിട്ട കമ്പനികളാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. 2,500 കോടിയുടെ ബോണ്ടുകള്‍ വിറ്റതിന്‍റെ കണക്കുകള്‍ സമര്‍പ്പിച്ചില്ല
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ മാര്‍ച്ച് 15-നകം പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി നല്‍കിയ നിർദ്ദേശം. എന്നാല്‍ സമയപരിധിക്ക് ഒരു ദിനം മുമ്പേ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു