പശ്ചിമ ബംഗാളിൽ ആക്രമണം നടത്താൻ അൽ-ഖായ്ദ പ്രവർത്തകർ ലക്ഷ്യമിട്ടിരുന്നതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് . സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്ന തീവ്രവാദികൾ വഴി ഭീകര സംഘടന ആക്രമം നടത്താനാണ് പദ്ധതിയിട്ടിരുന്നത് .നവംബർ 5 ന് സമർപ്പിച്ച ഐ ബി റിപ്പോർട്ടിൽ വിദേശത്തുള്ള ചില തീവ്രവാദികളുടെ സഹായത്തോടെ നാട്ടുകാരായ പലരേം സംഘടനയുടെ ഭാഗമാക്കാനുള്ള ശ്രമം നടന്നതായും അറിയിച്ചു . എന്‍.ഐ.എ പിടികൂടിയ അല്‍ -ഖായ്ദ ഭീകരനില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.