നിർമ്മാതാവിനോട് കഥ പറഞ്ഞ് മടങ്ങവെ സംവിധായകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തമിഴ് സംവിധായകൻ വിക്രം സുകുമാരന്‍ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. മധുരയിൽ നിർമാതാവിനോട് പുതിയ സിനിമയുടെ കഥ പറഞ്ഞ ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം. മധുരയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരൻ സിനിമയിലെത്തിയത്. 2013-ൽ സ്വതന്ത്രസംവിധായകനായി. മദയാനൈ കൂട്ടം ആണ് ആദ്യ സിനിമ.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം രാവണക്കൂട്ടം ആണ്.