തിരുവനന്തപുരം; ആശമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി നടന്ന പൗരസാഗരത്തിൽ
കേരള സാഹിത്യ അക്കാദമി ചെയർമാനും എഴുത്തുകാരനുമായ കെ.സച്ചിദാനന്ദനും പങ്കെടുത്തു. വീഡിയോയിലൂടെ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് സച്ചിദാനന്ദന്‍
ആശമാർക്കൊപ്പം
ഐക്യപ്പെട്ടത്.
”സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും സർക്കാർ നൽകുന്നില്ല, സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരമാണ്”
കെ.സച്ചിദാനന്ദന്‍ പറഞ്ഞു
ഭരണവും സമരവും എന്നായിരുന്നു ഇം.എം എസ് മുന്നോട്ടു വച്ച മുദ്രവാക്യം.
സർക്കാരിനെതിരേ ഭരണപക്ഷ തൊഴിലാളി യൂണിയൻ സമരം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ.
പക്ഷേ അധികാരം,
ഭരണവും സമരവും എന്ന മുദ്രവാക്യത്തെ നിശ്ശബ്ദമാക്കി. സർക്കാരിന്റേത് കോർപ്പറേറ്റ് സിഇഒമാരുടെ സ്വരമാണ്. പാവപ്പെട്ട സ്ത്രീകളോട് ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്നല്ല സർക്കാർ പറയേണ്ടതെന്നും
കെ സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി
കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കിൽ അതിന് പ്രധാന കാരണം ആശമാരാണ്.
ചെറിയ വേതന വർധനവെങ്കിലും
നൽകി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അത് ആത്മഹത്യാപരമായ നീക്കം ആകും.
അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർത്ഥികൾ ആണോ ആശാവർക്കർമാരെന്നും സച്ചിദാനന്ദന്‍ ചോദിച്ചു