എറണാകുളം; കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ ഇന്നലെ രാത്രി പൊലീസ് മണിക്കൂറുകളോളം നടത്തിയ റെയ്ഡിലാണ് കഞ്ചാവിന്റെ വന്‍ ശേഖരം
പിടികൂടിയത്.
കഞ്ചാവ് കൂടാതെ
മദ്യവും കോണ്ടവും
ഹോസ്റ്റലില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് തൂക്കുന്ന ത്രാസും വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി.
ഹോളി ആഘോഷത്തിനായി വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്
ആലപ്പുഴ സ്വദേശി ആദിത്യന്, കൊല്ലം, സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്.
ഇതില്‍
എസ്എഫ്ഐ പ്രവര്‍ത്തകനായ
അഭിരാജ് കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറിയും മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമാണ്. ആദിത്യന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്
ആകാശിന്റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവും ആദിത്യന്റെയും അഭിരാജിന്റെയും പക്കൽ നിന്ന് 9.9 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.
ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിലാക്കുന്നതിനിടയാണ് പൊലീസ് പിടികൂടിയത്.
പിടികൂടിയ കഞ്ചാവിന്റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു
വിദ്യാര്‍ഥികള്‍ തന്നെ നല്കിയ രഹസ്യ വിവരത്തിന് പിന്നാലെയാണ് പോലീസ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ്.
ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപയാണ് നല്‍കേണ്ടത്. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. നിരീക്ഷണം ശക്തമാക്കിയ പോലീസ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചെന്ന് അറിഞ്ഞതോടെ
വന്‍ സന്നാഹമായി എത്തി റെയ്ഡ് നടത്തുകയായിരുന്നു.
ഇന്നലെ രാത്രി 9 മണി മുതൽ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ 4 മണി വരെ നീണ്ടുനിന്നു