കോഴിക്കോട് ; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പേരാമ്പ്ര സ്വദേശിനി വിലാസിനി (57) യാണ് മരിച്ചത്.
ഗര്‍ഭ പാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ ചികിത്സാപ്പിഴവുണ്ടായി എന്ന് കാണിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഗൈനക്കോളജി വിഭാഗം സൂപ്രണ്ട് അരുൺ പ്രീത് സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുമുണ്ട്.
ഒ പിയില്‍ ചികിത്സ തേടിയെത്തിയ വിലാസിനിക് വെള്ളിയാഴ്ച ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയിൽ കുടലിന് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റിയ വിലാസിനിക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്ന്
ഗര്‍ഭപാത്രത്തിന്‍റെ ഭാഗത്ത് അണുബാധ ഉള്ളതായി കണ്ടതോടെ വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു.
കുടലില്‍ നേരത്തെ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായ വിലാസിനിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അണുബാധ കിഡ്‌നിയിലേക്കും കരളിലേക്കും ഉള്‍പ്പെടെ വ്യാപിച്ച വിലാസിനി
ഇന്ന് രാവിലെയാണ് മരിച്ചത്.