കാസർകോട്; പ്രവാസി വ്യവസായി പൂച്ചക്കാടെ
എം.സി.അബ്ദുൾ ഗഫൂർ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് വ്യക്തമായി. മന്ത്രവാദിനിയായ ജിന്നുമ്മയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു.
ബാധ ഒഴിപ്പിക്കലിന്‍റെയും സ്വര്‍ണം ഇരട്ടിപ്പിക്കലിന്‍റെയും ആഭിചാര ക്രിയകളുടെയും പേരിൽ 596 പവന്‍ സ്വർണം കൈക്കലാക്കിയ ശേഷം പ്രതികൾ ഗഫൂറിനെ കൊലപ്പെടുത്തുകയായിരുന്നു. ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ, ഭര്‍ത്താവ്
ഉബൈദ്, കൂട്ടാളികളായ അസ്‌നീഫ, ആയിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗഫൂര്‍ ഹാജി സ്വര്‍ണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണം.
തല ചുമരിലിടിച്ചാണ് കൊല നടത്തിയത്
ഗൾഫിൽ നിരവധി സൂപ്പർ മാർക്കറ്റുകളും മറ്റ് സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവർത്തകനായിരുന്ന ഗഫൂർ ഹാജിയെ 2023 റംസാൻ മാസത്തിലെ 25-ാം നാളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്ത്. പുണ്യമാസത്തിലെ മരണമായതിനാൽ അന്നുതന്നെ മൃതദേഹം ഖബറടക്കിയിരുന്നു.
സംഭവ സമയം ഗഫൂർഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മരണത്തിന് പിന്നാലെ ഗഫൂർ വായ്‌പ വാങ്ങിയ സ്വർണാഭരണങ്ങൾ അന്വേഷിച്ച് ബന്ധുക്കൾ വീട്ടില്‍ എത്തി. തുടര്‍ന്ന് സ്വർണത്തിന്റെ കണക്കെടുത്തപ്പോൾ ഗഫൂറിന്‍റെ
സ്വന്തമായുള്ളതും ബന്ധുക്കളിൽനിന്ന് വായ്പ വാങ്ങിയതും ഉൾപ്പെടെ 596 പവൻ ആഭരണങ്ങൾ നഷ്‌ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ മകൻ മുസമ്മിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി.
തുടർന്ന് ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. 2023 എപ്രിൽ 27-ന് ഖബറിടത്തിൽ നിന്നും ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടവും നടത്തി. തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു
സംഭവത്തിന് പിന്നിലും ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിൻ്റെ മകൻ ബേക്കൽ പോലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്. ഗഫൂറിൻ്റെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് കർമസമിതിയും രൂപീകരിച്ചിരുന്നു
ജിന്നുമ്മയുടെ സഹായികളായി പ്രവർത്തിക്കുന്നചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ചിലർ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ അടച്ച് വാഹന വായ്‌പ തീർത്തതായും ചിലരുടെ ഫോൺ ലൊക്കേഷൻ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും വ്യക്തമായി. മരിച്ച ഗഫൂർ ഹാജിയും മന്ത്രവാദിനിയും തമ്മിൽ കൈമാറിയ വാട്‌സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിരുന്നു.
ഗഫൂറിൽ നിന്നും മന്ത്രവാദിനി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചു
അതിനിടെ
ഗഫൂർ ഹാജിയുടെ കാണാതായ 596 പവൻ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കുറച്ച് സ്വർണ്ണം ജ്വല്ലറികളിൽ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചില സ്വർണ്ണ വ്യാപാരികളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിട്ടുമുണ്ട്