അജ്മലും ശ്രീക്കുട്ടിയും MDMA ഉപയോഗിച്ചിരുന്നു? നിർണ്ണായക സി സി ടി വി ദൃശ്യങ്ങൾ പോലീസിന്

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാറുകയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ ശ്രീക്കുട്ടിയും അജ്മലും എംഡിഎംഎ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലിൽ വച്ചാണ് ഇരുവരും ലഹരി ഉപയോഗിച്ചത്. ഇതു സംബന്ധിച്ചുള്ള സുപ്രധാന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 14-ാം തീയ്യതിയും ഇരുവരും ഹോട്ടലിൽ മുറിയെടുക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു. രാസലഹരി ഉപയോഗിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും മദ്യക്കുപ്പികളും അവിടെ നിന്നും കണ്ടെടുത്തിട്ടുണ്ടന്നും അവ രാസ പരിശോധനയ്ക്ക് അയ്ക്കുമെന്നും പോലീസ് അറിയിച്ചു.

ഈ മാസവും ഇവർ അതേ ഹോട്ടലിൽ മുറിയെടുത്തതായുള്ള സിസി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അജ്മലും ശ്രീക്കുട്ടിയും ചോദ്യം ചെയ്ത സമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. എം ഡിഎം എ യുടെ ഉറവിടം എവിടെ നിന്നാണെന്നും ലഹരി ഉപയോഗച്ചതിന് ശേഷം ഇവരുവരും നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും പ്രൊസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇരുവരുടെയും ജ്യാമാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.