സ്കൂളിലെ ഓണാഘോഷത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കി; ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ

ആലപ്പുഴ;
ഓണാഘോഷത്തിന് യു.പി. സ്ളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയതിന്
ഷാപ്പ് ജീവനക്കാരനായ മനോഹരനും മാനേജർ മോഹനനുമാണ് അറസ്റ്റിലായത്.
പള്ളിപ്പുറം, തൈക്കാട്ടുശ്ശേരിയിലാണ് സംഭവം. കള്ള് കുടിച്ച ഒരു കുട്ടി അവശ നിലയിലായി

4 കുട്ടികൾ പള്ളിച്ചന്ത ഷാപ്പിലെത്തിയെന്നും ഷാപ്പ് ജീവനക്കാർ പണം വാങ്ങി ഇവർക്ക് കള്ള് വിറ്റെന്നുമാണ് എക്സൈസ് കണ്ടെത്തിയത്. ഷാപ്പ്
ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ്. ശ്രീകുമാർ എന്നിവരെയും പ്രതി ചേര്‍ത്തു.
ഷാപ്പിന്റെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്

പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്നും സ്കൂളിലെ ശൗചാലയത്തിൽ വെച്ചും ഇവര്‍ കള്ള് കുടിച്ചതായി പറയുന്നു.
അവശനിലയിലായ ഒരു കുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു