കണ്ണിൽ ചോരയില്ലാത്ത ക്രൂരത; അജ്മലും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നതായി പോലീസ്

കൊല്ലം ആനൂർകാവിൽ
കാറിടിച്ച് റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയ അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിയും
മദ്യപിച്ചിരുന്നതായി പൊലീസ്.
കസ്റ്റഡിയിലുള്ള രണ്ടു പേരുടെയും രക്ത സാമ്പിൾ പൊലീസ് പരിശോധനക്ക് അയച്ചു.
ഒരു സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് ഇന്നലെ അപകടമുണ്ടായത്. സ്കൂട്ടറില്‍
കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് മരിച്ചത്. റോഡിൽ തെറിച്ചു വീണ ഇവരുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.

കാറോടിച്ച കരുനാഗപ്പള്ളി സ്വദേശിയായ അജ്മലിനെ ഇന്നാണ് പിടികൂടിയത്. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.
നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു.
കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയ പരിക്കുകളോടെ ചികിത്സയിലാണ്

അജ്മലിനെതിരെ ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവ ഡോക്ടറെ അജ്മൽ പരിചയപ്പെടുന്നത്. തൻ്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് വനിതാ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്‌