മുകേഷിന് 79 ലക്ഷം നൽകി, CPM ഏറ്റവും കൂടുതൽ പണം ചെലവഴിച്ച സ്ഥാനാർത്ഥി

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ പ്രചാരണത്തിന്
സിപിഎം ഏറ്റവും കൂടുതല്‍ പണം നൽകിയത് എം മുകേഷ് എംഎൽഎക്ക്. 79 ലക്ഷം രൂപയാണ് 7 തവണകളിലായി മുകേഷിന് വേണ്ടി പാർട്ടി ചെലവഴിച്ചത്. പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 39 ലക്ഷം ലഭിച്ച ആറ്റിങ്ങൽ സ്ഥാനാർത്ഥി വി.ജോയ് ആണ് രണ്ടാം സ്ഥാനത്ത്. ചാലക്കുടി സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ സി രവീന്ദ്രനാഥിനാണ് പാർട്ടി ഏറ്റവും കുറവ് പണം അനുവദിച്ചത്. 5 ലക്ഷം രൂപയാണ് അനുവദിച്ചത്. കോട്ടയം സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് വേണ്ടി കേരള കോൺഗ്രസ് 76.74 ലക്ഷം രൂപയാണ് നൽകിയത്.

രാഹുൽ ഗാന്ധിയ്ക്കായി ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചെലവഴിച്ചത് 1.40 കോടി രൂപയാണ്. വയനാട്ടിലും റായ്ബറേലിയിലും മത്സരിക്കാൻ 70 ലക്ഷം രൂപ വീതമാണ് പാർട്ടി ഫണ്ടിൽ നിന്ന് രാഹുൽ ഗാന്ധിക്ക് നൽകിയത്. അമേഠിയിൽ കിഷോരിലാൽ ശർമ, വിരുദു നഗറിൽ മാണികം ടഗോർ, ഗുൽബർഗയിൽ രാധാകൃഷ്ണ, അനന്ത്പുർ സാഹിബിൽ വിജയ് സിംഗ്ല എന്നിവർക്കും ആലപ്പുഴയിൽ കെ.സി വേണുഗോപാലിനും മത്സരിക്കാൻ 70 ലക്ഷം രൂപ വീതം നല്‍കി എന്നാണ് കണക്കുകള്‍ പറയുന്നത്.