പി എച്ച് ഡി സ്കോളറായ യുവാവ് വഴിയരികിൽ കച്ചവടം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. തമിഴ് നാട്ടിലെ ഒരു തെരുവ് ഭക്ഷണശാലയിൽ നിന്നണ് വീഡിയോ പകർത്തിയത്. കൂടെ ഒരു വിദേശിയെയും കാണാം. ചിക്കൻ 65 ന് എത്രയാണ് വില എന്ന് വിദേശി ചോദിക്കുമ്പോൾ 100g ന് 50 രൂപ എന്ന് കടക്കാരൻ മറുപടി പറയുന്നു. വിദേശി കടക്കാരനോട് താൻ ഗൂഗിൾ മാപ്പ് വഴിയാണ് ഈ കട കണ്ടെത്തിയതെന്നും പറയുന്നുണ്ട്. എന്നാൽ ഈ സാധാരണ സംസാരം ചെന്നെത്തിയത് ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യത്തിലാണ്.
താൻ കട നടത്തുന്നതിനോടൊപ്പം പഠിക്കുന്നുണ്ടെന്നും ബയോ ടെക്നോളജിയിൽ പി എച്ച് ഡി ചെയ്യുകയാണെന്നും കടക്കാരൻ പറയുന്നു. ഗൂഗിൾ ചെയ്താൽ നിങ്ങൾക്ക് അത് കാണാൻ സാധിക്കുമെന്നും യുവാവ് പറയുന്നുണ്ട്. ഈ കടയോ എന്ന് വിദേശി ചോദിക്കുമ്പോൾ അല്ല തന്‍റെ റിസർച്ച് ആർട്ടിക്കിളുകള്‍ എന്ന മറുപടി കേട്ട് വിദേശി ഞെട്ടി. SRM യൂണിവേഴ്സിറ്റിയിലെ റിസർച്ച് സ്കോളർ ആണ് താനെന്നും പേര് തരം റയാൻ എന്നാണെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഫോൺ വാങ്ങി താൻ ചെയ്ത റിസർച്ച് ആർട്ടിക്കിളുകൾ ഗൂഗിളില്‍ നിന്ന് കാണിച്ചു കൊടുക്കുകയും ചെയ്യുന്നു യുവാവ്.
യുവാവിനെ അഭിനന്ദിച്ചു കൊണ്ട് പലരും കമന്‍റുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാൽ മറ്റു ചിലരാകട്ടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വീഴ്ച കൊണ്ടാണ് ഒരു പിഎച്ച്ഡി സ്കോളർക്ക് ഇങ്ങനെയുള്ള ജോലി ചെയ്യേണ്ടി വരുന്നതെന്ന് അഭിപ്രായപ്പെടുന്നുമുണ്ട്.