കൊച്ചി : തന്‍റെ ലഗേജിൽ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്‍ പറഞ്ഞതിനെ തുടർന്ന് വിമാനം രണ്ടു മണിക്കൂർ വൈകി. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കയിൽ ബിസിനസുകാരനായ പ്രശാന്ത് ഇന്ന് പുലർച്ചെ കുടുംബത്തോടൊപ്പം തായ്‌ലന്റിലേക്ക് പോകാൻ എയർപോർട്ടിൽ എത്തിയതാണ് . എന്നാൽ പരിശോധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ലഗേജിൽ എന്താണെന്ന് ആവർത്തിച്ചു ചോദിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്നാണ് പ്രശാന്ത് തന്റെ ബാഗിൽ ബോംബാണെന്ന് പറഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥൻ സംഭവം റിപ്പോർട്ട് ചെയ്ത് പരിശോധന നടത്തി. ഫലമോ, പുലർച്ച 2:10 ന് പോകേണ്ടിയിരുന്ന വിമാനം വൈകി 4. 30നാണ് പോയത്.
ബോംബുണ്ടെന്ന് പ്രശാന്ത് പറഞ്ഞതിനാൽ ഒപ്പം ഉണ്ടായിരുന്നവരുടെ ബാഗും പരിശോധിക്കേണ്ടി വന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് പ്രശാന്തിന്റെ ഭാര്യയും കുട്ടിയും ഒഴികെയുള്ളവര്‍ യാത്ര തുടര്‍ന്നു. ഒരേ ടിക്കറ്റ് ആയതിനാലാണ് പ്രശാന്തിന്റെ കൂടെയുണ്ടായിരുന്നവരുടെ ലഗേജുകള്‍ കൂടി വിമാനത്തില്‍ നിന്നിറക്കി പരിശോധിക്കേണ്ടി വന്നത്.നെടുമ്പാശ്ശേരി വിമാനത്താവളം പോലീസാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.