ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കൊച്ചി: എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയില്‍ ഭാര്യയെ കഴുത്തറുത്ത് കെലപ്പെടുത്തിയ ശേഷം വയോധികന്‍ ജീവനൊടുക്കി.
കൈതാരം  ഘണ്ടകർണവേളി  സ്വദേശി വിദ്യാധരനാണ് ഭാര്യ വനജയെ കൊലപ്പെടുത്തിയത്. വനജയെ കിടപ്പമുറിയിലെ കട്ടിലിലും വിദ്യാധരനെ മറ്റൊരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയത്. ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവായിരുന്നു എന്നാണ് നാട്ടുകാർ നൽകിയ വിവരം. പോലീസും വിരൽ അടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുന്നു.

മരിച്ച ദമ്പതിമാർക്ക് രണ്ടു പെൺ മക്കളാണുള്ളത്. രണ്ട് പേരും വിവാഹം കഴിഞ്ഞ് ഭർതൃ വീടുകളിലാണ്. വിദ്യാധരൻ എറണാകുളത്തെ സെക്യൂരിറ്റി സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു , വനജ നേരത്തെ ഖാദി ബോർഡിൽ ജോലി ചെയ്തിരുന്നു. വനജയ്ക്ക് കുറച്ചു നാളായി കാഴ്ച നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. ഇതിൽ അവർ മാനസിക സംഘർഷം അനുഭവിച്ചിരുന്നു. അമ്മയെ കൊന്ന് താനും ജീവനടക്കുമെന്ന് വിദ്യാധരൻ മക്കളോട് ഫോണിൽ സംസാരിക്കുമ്പോൾ പറയുമായിരുന്നത്രെ. കൃത്യം നടന്ന ഇന്ന് രാവിലെയും ഇത്തരത്തിൽ മകളോട് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. തുടർന്ന് മകൾ അയൽക്കാരുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നുഅയൽക്കാർ വന്നു നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്.