ഒരു മരണം കൂടി; 2 മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് 3 പേര്‍

കോഴിക്കോട് : കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. ഫറോക്ക് സ്വദേശിയായ മൃദുൽ (13) ആണ് മരിച്ചത്. ഫാറൂഖ് കോളേജിനടുത്തുള്ള അച്ചൻ കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇതേ തുടർന്ന് തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതോടെ രണ്ടു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. കണ്ണൂർ സ്വദേശിയായ ദക്ഷിണ ജൂൺ അവസാനമാണ് മരിച്ചത്. മൂന്നാറിലേക്ക് പോയ പഠന യാത്രയുടെ ഭാഗമായി പൂളിൽ കുളിച്ചതിനെ തുടർന്നാണ് രോഗ ലക്ഷണങ്ങൾ കണ്ടത്.

മലപ്പുറം മുന്നിയൂർ സ്വദേശിയായ 5 വയസ്സുകാരിയും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മെയ് മാസം മരിച്ചിരുന്നു. കടലുണ്ടിപ്പുഴയിൽ കുളിച്ചതിനെ തുടർന്ന് ആയിരുന്നു കുട്ടിയ്ക്ക് രോഗം ബാധിച്ചത് എന്നതാണ് പ്രാഥമിക നിഗമനം.