കൊച്ചി : പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തില്‍ പ്രതികളായ മുഴുവന്‍ വിദ്യാർത്ഥികൾക്കും ഉപാധികളോടെ ജാമ്യം. ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിർപ്പ് തളളി 19 പേര്‍ക്കും ജാമ്യം അനുവദിച്ചത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദ്ദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിർത്തിരുന്നു.
പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്നും ജാമ്യം നൽകരുതെന്നും കോടതിയില്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു
എന്നാൽ ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുളള കുറ്റപത്രം നിയമപരമല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. സിദ്ധാർത്ഥനെതിരെ നടന്നത് ആൾക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യ സഹായം പോലും നൽകിയില്ലെന്നും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു സിബിഐയുടെ നിലപാട്. അതിനിടെ മരണം കൊലപാതകമാണോ എന്ന് കണ്ടെത്താൻ ദില്ലി എയിംസിലെ മെഡിക്കൽ ബോർഡിന്‍റെ വിദഗ്ധോപദേശം തേടിയിരിക്കുയാണ് സിബിഐ സംഘം