മത്സ്യത്തൊഴിലാളികളുടെ മരണം; കോസ്റ്റല്‍ പോലീസ് ഒന്നും ചെയ്തില്ലെന്ന് വിമര്‍ശനം

മലപ്പുറം: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍.കടലില്‍ വീണവരെ രക്ഷിക്കാന്‍ ബോട്ടിലെത്തിയ പൊലീസ് തയ്യാറായില്ലെന്നും തകര്‍ന്ന ബോട്ട് കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും മത്സ്യതൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു

പൊന്നാനിയില്‍ നിന്ന് പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പേരാണ് മരിച്ചത്. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 4 പേരെ രക്ഷപ്പെടുത്തി. സാഗര്‍ യുവരാജ് എന്ന കപ്പലാണ് ബോട്ടില്‍ ഇടിച്ചത്. ചാവക്കാട് മുനമ്പില്‍ നിന്നും 2 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. അപകടത്തില്‍ ബോട്ട് തകര്‍ന്നതോടെ 2 പേരെ കാണാതാവുകയായിരുന്നുഇടക്കഴിയൂര്‍ ഭാഗത്തുനിന്ന് പടിഞ്ഞാറ് കടലില്‍ നിന്നാണ് ഇവരുടെ മൃതദേഹം പിന്നീട് കിട്ടിയത്