സംവിധായകൻ ജോഷിയുടെ വീട്ടിൽ വന്‍ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിൽ നിന്നാണ് വജ്രാഭരണങ്ങളും സ്വർണ്ണവും പണവും കവർന്നത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മോഷണം നടന്നത്. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്
വീടിന്റെ അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ്, 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകള്‍, പത്തു മോതിരങ്ങള്‍, സ്വർണ്ണത്തിൻറെ പത്ത് മാലകള്‍,10 വളകള്‍, വില കൂടിയ പത്ത് വാച്ചുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്
വീട്ടിൽ ജോഷി, ഭാര്യ സിന്ധു, മരുമകൾ വർഷ,
3 കുട്ടികൾ
വീട്ടുജോലിക്കാരി
എന്നിവർ ഉണ്ടായിരുന്നു. പുലർച്ചെ 5.30ന് സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
CCTV ദൃശ്യത്തിൽ ഏകദേശം 30 വയസ്സു തോന്നിക്കുന്ന ടീഷർട്ടും തൊപ്പിയും കറുത്ത ഷാളും ധരിച്ചയാൾ ജനൽ തുറക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തി. പിന്നീട് CCTV തിരിച്ചു വച്ചു കളഞ്ഞു, ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു