സന്തോഷ്, പ്രവിയയെ കൊന്നതിന് പിന്നില്‍ പ്രണയപ്പക..?

പട്ടാമ്പി: കൊടുമുണ്ടയില്‍ പ്രവിയയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പകയെന്ന് പൊലീസ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രവിയയെ പ്രതി സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പ്രവിയയുടെ വിവാഹം നിശ്ചയിച്ചത് പ്രകോപന കാരണവുമായെന്നുമാണ് പൊലീസ് നിഗമനം. പ്രവിയയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. വിവാഹത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം പ്രവിയയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഇരുവരുടേയും ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു.
ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി

പ്രവിയ മുന്‍പ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ് സന്തോഷ്. ആറു മാസം മുന്‍പാണ് സന്തോഷിന്റെ കടയിലെ ജോലി നിര്‍ത്തിയത്. വിഷുദിനത്തിൽ പ്രതിശ്രുത വരനെ കാണാൻ പോകുന്നതിനിടെ ആയിരുന്നു സന്തോഷ് പ്രവിയയെ അക്രമിച്ചത്. ഏറെ നേരം കാത്തിരുന്നിട്ടും പ്രവിയയെ കാണാതായതോടെ പ്രതിശ്രുതവരൻ ചെന്ന് നോക്കുകയായിരുന്നു. കൊടുമുണ്ട തീരദേശ റോഡില്‍ വെച്ച് പ്രവിയയെ കുത്തിക്കൊന്ന ശേഷം തീകൊളുത്തി മൃതദ്ദേഹം നശിപ്പിക്കാനും ശ്രമിച്ചു

വിവാഹ ബന്ധം വേര്‍പെടുത്തിയ പ്രവിതയ്ക്ക് 12 വയസുള്ള ഒരു കുട്ടിയുണ്ട്. സന്തോഷും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്