സീറ്റ് ബെല്‍റ്റ് ഇട്ടില്ല, 26കാരനെ 96 റൗണ്ട് നിറയൊഴിച്ച് പോലീസ് കൊന്നു

സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 26കാരനെ 96 റൗണ്ട് നിറയൊഴിച്ച് കൊലപ്പെടുത്തിയതായി പരാതി. ചിക്കാഗോയിലെ ഹംബോള്‍ട് പാര്‍ക്കിനടുത്തുള്ള ട്രാഫിക് സിഗ്നലില്‍ വച്ചാണ് സംഭവം. വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. മാര്‍ച്ച് 21നാണ് സംഭവം നടന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

സീറ്റ് ബെല്‍റ്റിടാത്ത നിലയില്‍ ഡെക്സ്റ്റര്‍ റീഡെന്ന ചെറുപ്പക്കാരന്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. സിഗ്നലില്‍ വച്ച് പൊലീസുകാര്‍ വാഹനം വളഞ്ഞു. റീഡിനോട് കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതോടെ യുവാവ് പൊലീസിന് നേരെ വെടി വെക്കുക യായിരുന്നുവത്രെ.
ഒരു പൊലീസുകാരന് പരുക്കേറ്റു. തുടര്‍ന്ന് പൊലീസുദ്യോഗസ്ഥര്‍ റീഡിന് നേരെ തുരുതുരെ നിറയൊഴിച്ചു. മാരകമായി പരുക്കേറ്റ റീഡ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി റോഡിലേക്ക് മരിച്ച് വീഴുകയായിരുന്നു. യുവാവ് വീണിട്ടും പൊലീസുകാര്‍ നിറയൊഴിക്കുന്നത് തുടര്‍ന്നു. പോലീസിന്‍റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന കാമറകളില്‍ നിന്നാണ് വെടിവെപ്പിന്‍റെ ദൃശ്യങ്ങള്‍
കണ്ടെത്തിയത്
അനങ്ങരുതെന്ന് റീഡിനോട് പൊലീസ് ആക്രോശിക്കുന്നതും തോക്കിനായി തിരച്ചില്‍ നടത്തുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്

എന്നാല്‍ പൊലീസുകാരന്‍റെ കൈത്തണ്ടയിലാണ് വെടിയേറ്റതെന്നും ഇതില്‍ സംശയമുണ്ടെന്നും ആളുകള്‍ പറയുന്നു. പൊലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും റീഡിന്‍റെ കുടുംബം ആവശ്യപ്പെട്ടു