നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച സിസ്റ്റർ ലിനിയുടെ മക്കളെ കാണാൻ എത്തി വടകരയിലെ LDF സ്ഥാനാര്‍ഥി കെ.കെ ശൈലജ. വടകരയില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് താമസിക്കുന്ന വീട്ടിലെത്തിയ ടീച്ചര്‍, മക്കളോടും സജീഷിനോടും സുഖ വിവരം തേടിയ ശേഷമാണ് തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്
യുഡിഎഫ് എത്ര ആരോപണം ഉന്നയിച്ചാലും നിപ, കൊവിഡ് സമയങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ ജനങളുടെ മനസിലുണ്ടെന്ന് കെ.കെ ശൈലജ പറഞ്ഞു.
താൻ ഇവരുടെ അമ്മമ്മയാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തിലെ പൊതു പര്യടനം തുടങ്ങുന്നതിന് മുമ്പാണ് കെ കെ ശൈലജ നഴ്സ് ലിനിയുടെ മക്കളെ കാണാന്‍ എത്തിയത്. ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പമാണ് മക്കളായ റിതുലും സിദ്ധാര്‍ത്ഥും താമസിക്കുന്നത്
2018 മെയ് 21 നാണ് നഴ്സ് ലിനി നിപ ബാധയെ തുടര്‍ന്ന് മരിക്കുന്നത്. മലയാളിയെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു അത്. ശൈലജ ടീച്ചര്‍ ഇപ്പോഴും വിളിക്കാറുണ്ടെന്ന് കുട്ടികള്‍ പറഞ്ഞു. സജീഷും കുട്ടികളുമായി അല്പനേരം ചെലവഴിച്ച ശേഷമാണ് ശൈലജ ടീച്ചര്‍ മടങ്ങിയത്. സജീഷിന്റെ ഭാര്യ പ്രതിഭയും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചു. ഇനിയും വരാമെന്ന് പറഞ്ഞാണ് ശൈലജ ടീച്ചര്‍ മടങ്ങിയത്