ധനുഷിന്‍റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന ദമ്പതികളുടെ കേസ് വീണ്ടും തള്ളി

ചെന്നൈ: നടൻ ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് ദമ്പതികൾ നൽകിയ കേസ് വീണ്ടും തള്ളി. മധുരൈ ഹൈക്കോടതിയാണ് കേസ് തള്ളിയത്. ജസ്റ്റിസ് രാമകൃഷ്ണന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 11-ാം ക്ലാസിൽ പഠിക്കാനായി വീട് വിട്ടിറങ്ങിയ മകനാണ് ധനുഷ് എന്ന വാദവുമായി മധുര സ്വദേശിയായ കതിരേശനും ഭാര്യയും ആണ് 2017ല്‍ രംഗത്തെത്തിയത്. ധനുഷ് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ദമ്പതികള്‍ അന്ന് ആവശ്യപ്പെട്ടത്

ഈ ആരോപണത്തിന് എതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. പിന്നീട് കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകൾ ഉപയോഗിച്ചാണ് താരം കേസില്‍ അനുകൂല വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈക്കോടതിയിൽ ഹർജി നൽകുകയിയിരുന്നു. ഹരജിക്കാരൻ ഗൂഢ ലക്ഷ്യത്തോടെയാണ് ഈ ഹർജി സമർപ്പിച്ചതെന്നും ആരോപണങ്ങൾ തെളിയിക്കാൻ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടെന്നും വിധിയിൽ പറയുന്നു