പി ജയരാജൻ വധശ്രമക്കേസില്‍ വെറുതെ വിട്ടത് 8 പേരെ, പ്രതി ഒരാള്‍ മാത്രം

പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ് വെറുതെ വിട്ടത്. ആർ എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉൾപ്പെടെയുളളവരായിരുന്നു കേസിലെ പ്രതികൾ. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്

ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4),എളംതോട്ടത്തിൽ മനോജ്,കുനിയിൽ സനൂബ്, ജയപ്രകാശൻ,കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെ വിട്ടത്. അതേസമയം രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് ഹൈക്കോടതി വിധിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരേ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങള്‍ ഹൈക്കോടതി ഒഴിവാക്കി

1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം
പി ജയരാജനെ വീട്ടിൽ കയറി വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
കേസിൽ മൂന്ന് ദിവസം കഴിഞ്ഞാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
വിചാരണക്കോടതി നേരത്തെ പ്രതികളെ ശിക്ഷിച്ചിരുന്നു. ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റ് തെളിവുകളില്ലാത്തതും ചൂണ്ടികാണിച്ചാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. കേസിലെ അഞ്ച് , എട്ട് പ്രതികൾ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മരിച്ചിരുന്നു