വിവാഹ മോചനം നടക്കുമ്പോൾ നഷ്ടപരിഹാരതുക ചോദിക്കുന്നതും, നൽകിയ സ്വത്തുക്കൾ തിരികെ ചോദിക്കുന്നതുമെല്ലാം സർവ സാധാരണയായി കേൾക്കാറുള്ളതാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത്. ഡോ. റിച്ചാര്‍ഡ് ബാറ്റിസ്റ്റ എന്നയാള്‍ നേരത്തെ തന്റെ ഭാര്യയ്ക്ക് ഒരു കിഡ്‌നി നല്‍കിയിരുന്നു. 2001-ല്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡോ. റിച്ചാര്‍ഡ് ബാറ്റിസ്റ്റ ഭാര്യ ഡോണല്‍ ബാറ്റിസ്റ്റയ്ക്ക് തന്റെ കിഡ്‌നി നല്‍കിയത്. എന്നാല്‍, കിഡ്‌നി നല്‍കി നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ഡോണല്‍ ഡോ. ബാറ്റിസ്റ്റയോട് വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹമോചന നടപടികള്‍ നാല് വര്‍ഷത്തിലധികം നീണ്ടുപോയെങ്കിലും കോടതി വിവാഹമോചനം അനുവദിച്ചു
തുടര്‍ന്ന് ബാറ്റിസ്റ്റ കേസ് കൊടുത്തു. ഒന്നുകില്‍ താന്‍ നല്‍കിയ കിഡ്‌നി തിരിച്ചു തരണം. അല്ലെങ്കില്‍ 12 കോടി രൂപ തരണം ഇതായിരുന്നു ഇയാള്‍ തന്റെ മുന്‍ ഭാര്യയോട് ആവശ്യപ്പെട്ടത്. ഡോണല്‍ തന്റെ മൂന്ന് കുട്ടികളെ കാണാന്‍ മാസങ്ങളോളം അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കിഡ്‌നി നല്‍കുമ്പോള്‍ തനിക്ക് രണ്ട് ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, അവളുടെ ജീവന്‍ രക്ഷിക്കുക, രണ്ട് തങ്ങളുടെ വിവാഹജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോവുക, എന്നാല്‍ എല്ലാം തകര്‍ന്നു എന്നാണ് ബാറ്റിസ്റ്റ പറയുന്നത്
സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ആളുകളില്‍ ഭൂരിഭാഗവും പറഞ്ഞത് ബാറ്റിസ്റ്റയുടെ ആവശ്യം അംഗീകരിക്കപ്പെടണം എന്നാണ്. എന്നാല്‍, കോടതി ഇയാളുടെ അപേക്ഷ നിരസിക്കുകയായിരുന്നു