പാലക്കാട്: സംരക്ഷിത വന മേഖലയായ മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങി ശ്രദ്ധ നേടിയ ബാബുവിന്റെ മാതാവും സഹോദരനും മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്. കടുക്കാംകുന്നിന് സമീപത്തെ ട്രാക്കിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം
അതേ സമയം വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബാബുവിനെ ഡിസംബറിൽ അറസ്റ്റിലായിരുന്നു. കാനിക്കുളത്തെ ബാബുവിന്റെ ബന്ധു വീട്ടില്‍ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ അറസ്റ്റ് ചെയ്തത്. വീടിനുള്ളില്‍ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ വരുത്തുകയും ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് പരിഭ്രാന്തി പടര്‍ത്തുകയും ചെയ്തതായാണ് പരാതി.
വേറെയും കേസില്‍ ബാബു പ്രതിയായിട്ടുണ്ട്
2022 ഫെബ്രുവരിയിലാണ് ബാബു മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് അന്ന് ബാബുവിനെതിരെ കേസെടുത്തിരുന്നു