കുട്ടിയെ കൊന്ന ശേഷം ശില്പ ആൺ സുഹൃത്തിന് അയച്ച സന്ദേശമാണ് നിർണായക തെളിവായത്

ആലപ്പുഴ; 11 മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ അന്വേഷണം അമ്മയിലേക്ക് എത്തിയതില്‍ നിർണ്ണായക തെളിവായത് ഫോൺ സന്ദേശം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ശില്പ ആൺ സുഹൃത്തിന് അയച്ച ഫോൺ സന്ദേശമാണിത്. ”മോളു മരിച്ചു, ഞാൻ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോൾ.” ഇതായിരുന്നു ശില്പയുടെ മെസേജ്.11 മാസം പ്രായമുള്ള ശിഖന്യ എന്ന പെൺകുഞ്ഞിനെയാണ് ‘അമ്മ കൊലപ്പെടുത്തിയത്.

ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.കൊലപാതകത്തിനു ശേഷം, വാടകയ്ക്കെടുത്ത കാറിൽ മൃതദേഹവുമായി, മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി യുവതി ഷൊർണൂരിലെത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയിൽ ശിൽപ അന്നു പുലർച്ചെ യുവാവിന് അയച്ച സന്ദേശം നിർണായക തെളിവാവുകയായിരുന്നു.