രാജ്യം 75-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ

1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്നത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യ അതിഥിയായി എത്തിയത്. സമസ്ത വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ അണിനിരക്കുന്നു എന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകത. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. കർത്തവ്യപഥിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് പതാക ഉയർത്തിയത്

ഇന്ത്യയുടെ സൈനികശക്തി, സാംസ്കാരിക വൈവിധ്യം, സാങ്കേതിക പുരോഗതി എന്നിവ വിളിച്ചോതുന്ന പ്രൗഢഗംഭീരമായ പരേഡ്, രാഷ്ട്രപതി ഭവന് മുന്നിൽ പതാക ഉയർത്തുന്ന സമയത്തെ ഗൺ സല്യൂട്ട്, വിവിധ സേന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവാ മെഡൽ നൽകി ആദരം. ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കാൻ വിദേശ രാഷ്ട്രത്തലവന്മാരാണ് അതിഥികളായി എത്തുന്നത്. നാലുദിവസം നീളുന്ന ആഘോഷ പരിപാടികൾ ജനുവരി 29ന് നടക്കുന്ന റിട്രീറ്റ് സെറിമണിയോടുകൂടി അവസാനിക്കും