കണ്ണൂര്‍: റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റിയ സംഭവത്തിൽ ബോഗികൾ മാറ്റാനുള്ള ശ്രമം തുടരുന്നു. കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവിന്റെ രണ്ട് ബോഗികളാണ് ഇന്ന് പുലര്‍ച്ചെ 4.40ഓടെ പാളം തെറ്റിയത്. സര്‍വീസ് നടത്താന്‍ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരുന്നതിനിടെ ട്രെയിനിന്റെ ഏറ്റവും പിന്നിലായുള്ള രണ്ടു ബോഗികളാണ് അപകടത്തിൽപ്പെട്ടത്. ഇതേതുടര്‍ന്ന് ട്രെയിൻ ഒരു മണിക്കൂറിലധികം വൈകിയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്. അപകടം നടക്കുമ്പോള്‍ യാത്രക്കാര്‍ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്
ബോഗികള്‍ പാളം തെറ്റിയപ്പോള്‍ സിഗ്നല്‍ ബോക്സ് ഉള്‍പ്പെടെ തകര്‍ന്നു. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. അതിനാല്‍ തന്നെ ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടില്ല. ഈ രണ്ട് ബോഗികളും വേര്‍പ്പെടുത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്. ട്രെയിന്‍ പാളം തെറ്റിയ സംഭവത്തെക്കുറിച്ചുള്ള കാരണം പരിശോധിച്ചുവരുകയാണെന്ന് റെയില്‍വെ അറിയിച്ചു