അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്കും ക്ഷണം

അയോധ്യ തർക്കഭൂമിയുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്കും 22 ന് അയോധ്യ ക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. കേസിൽ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷൺ,എസ്.എ അബ്ദുൽ നസീർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്. ചടങ്ങ് നടക്കുന്നതിനോട് അനുബന്ധിച്ച് ജനുവരി 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്കും ബാങ്ക് ജീവനക്കാര്‍ക്കും അര ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തിൽ 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള കർമങ്ങൾ ഏഴു ദിവസങ്ങൾക്കു മുന്‍പുതന്നെ ആരംഭിച്ചിരുന്നു