പൂട്ടിയിട്ട വീട്ടില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച;🫣 അവസാനമായി അവരെ കണ്ടത് 2019ൽ

കർണാടകയിൽ പൂട്ടിയിട്ട വീട്ടിനുള്ളിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. ഒരു കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടേതാണ് അസ്ഥികൂടം. ഏറെ നാളായി ഇവരുടെ വീട് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. കുടുംബം കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നുവെന്നും ധാരാളം പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ, നാല് അസ്ഥികൂടങ്ങൾ ഒരു മുറിയിലും ഒരെണ്ണം മറ്റൊരു മുറിയിലുമായിരുന്നു. ഒരു മുറിയിലുണ്ടായിരുന്ന അസ്ഥികൂടങ്ങളിൽ രണ്ടെണ്ണം കട്ടിലിലും രണ്ടെണ്ണം നിലത്തുമായിരുന്നു കാണപ്പെട്ടത്. ദേവൻഗെരെയിൽ നിന്നുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി ടീം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

ബന്ധുക്കളുടെയും പരിചയക്കാരുടെയും മൊഴി അനുസരിച്ച് പ്രായമായ ദമ്പതികളും, അവരുടെ പ്രായമായ മകനും, മകളും, ചെറുമകനും ആണ് മരിച്ചത്. എന്നാൽ ഫോറൻസിക് റിപ്പോർട്ട് വന്നതിന് ശേഷമേ മരിച്ചവരുടെ പേരുവിവരം സ്ഥിരീകരിക്കാനാകൂ