വടക്കൻ കേരളത്തിലെ ആദ്യ ബസിലിക്കയായി മാറി മാഹിപ്പള്ളി

കോഴിക്കോട് : വടക്കൻ കേരളത്തിലെ ആദ്യ ബസിലിക്കയായി മാറി മാഹി സെന്റ്‌ തെരേസാസ്‌ തീർത്ഥാടന കേന്ദ്രം. മാഹി ദേവാലയത്തെ ഫ്രാൻസിസ് മാർപാപ്പ ബസലിക്കയായി ഉയർത്തിയാതായി കോഴിക്കോട് ബിഷപ്പ്‌ ഡോ.വർഗീസ് ചക്കാലക്കൽ അറിയിച്ചു. കോഴിക്കോട് രൂപതയിലെ ഈ തീർത്ഥാടനകേന്ദ്രം കേരളത്തിലെ പതിനൊന്നാമത്തെ ബസിലിക്കയായി മാറും

1736-ലാണ്‌ മയ്യഴി അമ്മയുടെ ദേവാലയം എന്ന്‌ അറിയപ്പെടുന്ന മാഹി പള്ളി സ്ഥാപിതമായത്‌. ശതാബ്ദിയിലെത്തിയ കോഴിക്കോട് രൂപതയ്ക്കുള്ള അംഗീകാരവും ക്രിസ്തുമസ് സമ്മാനവുമാണിതെന്ന്‌ ബിഷപ്പ്‌ പറഞ്ഞു. ഒരുപാട് പഠനങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ബഹുമതി നൽകുന്നത്‌. ആരാധനക്രമം, കൂദാശകൾ, പ്രശസ്തി, സൗന്ദര്യം, ചരിത്രം, വാസ്തുവിദ്യ തുടങ്ങിയവ പരിഗണിച്ച പഠനങ്ങളാണ് നടന്നത്. ബസലിക്കയായതിന്റെ കൃതജ്ഞതാ ബലി ഉടൻ നടത്തുമെന്ന്‌ അധികൃതർ അറിയിച്ചു