ആ സ്വപ്ന സെമി കാത്ത് കാൽ പന്ത് ആരാധകർ ; ഖത്തർ വേൾഡ് കപ്പിൽ ക്വാർട്ടർ മത്സരങ്ങൾക്കായി അർജന്റീനയും ബ്രസീലും ഇന്നിറങ്ങും .

ഫുട്ബോൾ പ്രേമികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീനയും ബ്രസീലും ഇന്ന് ക്വാർട്ടർ അങ്കത്തിനിറങ്ങും . ബ്രസീലും ക്രൊയേഷ്യയുമായുള്ള മത്സരം ഇന്ന് രാത്രി 8 .30 ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും അർജന്റീനയും നെതെര്ലാന്ഡ്സുമായുള്ള മത്സരം അർധ രാത്രി 12.30ന് ലുസൈൽ സ്റ്റഡിയത്തിൽ വെച്ചുമാണ് നടക്കുന്നത് .കാൽപന്താരാധകരുടെ ചങ്കും കരളുമായ ഇരു ടീമുകളും സെമിയിൽ നേർക്കുനേർ വരുമോ എന്ന് ഇന്ന് അറിയാം.ആ ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ . 32 വര്‍ഷം മുൻപ് ഇറ്റലിയിൽ നടന്ന ലോകകപ്പിലായിരുന്നു ഇരുവരും അവസാനം ഏറ്റുമുട്ടിയത്.ഏകപക്ഷീയമായ ഒരു ഗോളിന് അന്ന് അ‍ജന്റീന ജയിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ന് ബ്രസീലിന് മുന്നിലുളളത് നിലവിലെ റണ്ണേഴ്സ് അപ്പുകളായ ക്രോയേഷ്യയാണ്. അ‍ര്‍ജന്റീനയെ വെല്ലുവിളിക്കാൻ എത്തുന്നത് യൂറോപ്പിലെ കരുത്തരായ നെതര്‍ലൻഡ്സും.ഖത്തറിൽ അവശേഷിക്കുന്ന ലാറ്റിൻ അമേരിക്കൻ പ്രതിനിധികളാണ് അർജന്റീനയും ബ്രസീലും .ടീമിലെ 26 കളിക്കാരെയും ഇതിനകം കളിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലുള്ള ടിറ്റെയ്ക്ക് ഏറ്റവും മികച്ച നിരയെ തന്നെ ക്വാർട്ടറിൽ ഇറക്കാനാകുമെന്ന പ്രതീക്ഷയിലാണ് .അർജന്റീന ടീമിന്റെ കരുത്തായ ലയണൽ മെസ്സി ഇന്ദ്രജാലം പോലെ ഗോൾ കണ്ടെത്തുന്നതിനോടൊപ്പം മികച്ച ഫോമിലുള്ള ജൂലിയൻ അൽവാരെസിന്റെ പ്രകടനവും ടീമിന്റെ പ്രതീക്ഷയാണ് .ഇരു ടീമുകളും ക്വാർട്ടർ ജയിച്ചു കയറിയാൽ ഡിസംബർ ഡിസംബര്‍ 14ന് രാത്രി 12.30 ന് ആ സ്വപ്ന പോരാട്ടത്തിന് ലോകം സാക്ഷിയാകും .ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരമായി അത് മാറും.