ഉത്തര്‍പ്രദേശില്‍ പത്ത് ദിവസത്തിനിടെ 45 കുട്ടികള്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചു. ഭൂരിഭാഗം കുട്ടികള്‍ വൈറല്‍ പനി ബാധിച്ചവരാണെന്നും ചിലര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും ഡോക്ടർമാർ പറയുന്നു .ഉയര്‍ന്ന പനിയും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളുടെ എണ്ണവും രോഗലക്ഷണങ്ങളായി കണ്ടെത്തിയത്. നിലവില്‍ 186 പേരാണ് ആശുപത്രിയില്‍ രോഗം ബാധിച്ച് പ്രവേശിക്കപ്പെട്ടിരിക്കുന്നത്.കുട്ടികളില്‍ രോഗം കൂടുതലായി കണ്ടത്തിയതോടെ 1 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ആറ് വരെ അടച്ചിടാന്‍ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് ഉത്തരവിട്ടു. ആഗസ്റ്റ് 18 നാണ് പനിയുടെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് പ്രദേശത്തെ എം.എല്‍.എയായ മനീഷ് അസിജ പറഞ്ഞു.രോഗികളുടെ രക്തസാമ്പിളുകള്‍ ലഖ്‌നൗ സഞ്ജയ് ഗാന്ധി ബിരുദാനന്തര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അയച്ച് പഠനവിധേയമാക്കാനാണ് തീരുമാനം.