കോവിഡ് കാലത്തു കേൾക്കുന്ന ഓരോ വാർത്തകളും ഞെട്ടിക്കുന്നതാണ്. അത്തരത്തിലൊരു വാർത്തയാണ് രാജസ്ഥാനിലെ ബാര്‍മറിൽ നിന്നും നാം കഴിഞ്ഞ ദിവസം കേട്ടത്. തന്റെ അച്ഛന്‍റെ വേര്‍പാട് താങ്ങാനാകാതെ മൃതദേഹം സംസ്കരിക്കവേ ചിതയിലേക്ക് എടുത്തുചാടിയ മകള്‍. ചന്ദ്ര ശര്‍ദ എന്ന 34കാരിയാണ് അച്ഛന്‍റെ വേര്‍പാട് താങ്ങാനാകാതെ ഈ കടുംകൈ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
ഇവരുടെ അച്ഛന്‍ ദാമോദര്‍ദാസ് ശര്‍ദ കോവിഡ് ബാധിച്ച് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇദ്ദേഹത്തിന് മൂന്ന് മക്കളാണുള്ളത്. ഏറ്റവും ഇളയവളായ ചന്ദ്ര സംസ്കാരത്തിന് ശ്മശാനത്തില്‍ പോകണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. സംസ്കാരത്തിനിടെ അപ്രതീക്ഷിതമായി ചന്ദ്ര ചിതയിലേക്ക് എടുത്തുചാടി.
കൂടെയുണ്ടായിരുന്നവർ കൃത്യ സമയത്തു തന്നെ യുവതിയെ തീയില്‍ നിന്നും പുറത്തെടുത്തത് കൊണ്ട് ജീവൻ രക്ഷിക്കാനായി. വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിയിലാണ് യുവതിയിപ്പോൾ. ചന്ദ്രയ്ക്ക് 70 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. ചന്ദ്രയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. പിതാവാണ് ചന്ദ്രയെയും സഹോദരങ്ങളെയും വളര്‍ത്തിയത്.