മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകം തന്നെ ;കെ സുധാകരൻ എം പി

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകം തന്നെയാണെന്ന് കെ പി സി സി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എം പി . രണ്ടാം പ്രതി രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തിയിരുന്നു. മരണം സംഭവിച്ചത് മര്‍ദനത്തിനിടെയാണെന്നും യെന്നും സുധാകരന്‍ അർപ്പിച്ചു . മന്‍സൂര്‍ വധത്തില്‍ ഗൂഢാലോചന ഉണ്ടെന്നതില്‍ സംശയമില്ല. കൊലപാതകത്തിന് പിന്നില്‍ പനോളി വത്സനെന്നതില്‍ ഉറച്ചുനില്‍ക്കുന്നതായും കെ സുധാകരൻ എം പി പറഞ്ഞു.

‘പ്രതികള്‍ ഒരുമിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അതിനിടെ രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശം നടത്തി. പ്രകോപിതരായ കൂട്ടത്തിലുണ്ടായിരുന്നവര്‍ രതീഷിനെ മര്‍ദിച്ചു. ഇതേതുടര്‍ന്ന് രതീഷ് ബോധരഹിതനായി. ഇതോടെ ഇയാളെ കൂടെയുണ്ടായിരുന്നവര്‍ കെട്ടിത്തൂക്കി’ എന്ന് കെ സുധാകരന്‍.

അതേസമയം രതീഷിന്റെ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . മന്‍സൂർ വധ കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നാവിശ്യപെട്ട് യൂത്ത് ലീഗ് കണ്ണൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങും.